Thursday, May 9, 2013

രാവുകൾ അടച്ചപ്പോൾ 

രാവഴിയിലേക്കുള്ള 
കവാടം 
അടച്ചപ്പോൾ 
കെട്ടുപോയത് 
നെഞ്ചിലെ മണ്‍ചിരാത് .

കുടമുല്ല ഗന്ധം 
നക്ഷത്രച്ചിരിത്തിളക്കം 
കാറ്റിൻ കുസൃതി 
നിലാപ്പാൽക്കടൽ 
കെട്ടുപൊയത് 
എഴുത്തിൻ നിലവിളക്ക് .

പകലിൻ കലമ്പലുകൾ 
വെറുപ്പിൻ നീറ്റലുകൾ 
മടുപ്പിൻ മുറിവുകൾ 
ഒഴിയാവേദനകൾ 
അരിഞ്ഞുതള്ളിയത് 
രക്ഷയുടെ മുളങ്കാടുകൾ.

ഇടിവെട്ടിപ്പിളർന്ന പ്രജ്ഞ 
പൊള്ളിയമർ,ന്നതിൻ 
പാടുകളിലേക്കൊരു 
തീർത്ഥകണമിറ്റുവീണു 
ഇരുൾക്കിളി കവാടത്തിൽ കേണുറങ്ങി.....



2 comments:

  1. കുടമുല്ല ഗന്ധം
    നക്ഷത്രച്ചിരിത്തിളക്കം
    കാറ്റിൻ കുസൃതി
    നിലാപ്പാൽക്കടൽ
    കെട്ടുപൊയത്
    എഴുത്തിൻ നിലവിളക്ക് .
    എഴുത്തിൻ നിലവിളക്ക്‌ കെട്ടുപോയിട്ടില്ല.

    ReplyDelete
  2. ആര്‍ദ്രാ, നെഞ്ചിലെ ചെരാതും കെട്ടുപോയിട്ടില്ല അതിനു തെളിവാണല്ലോ ഈ കവിത

    ReplyDelete